Saturday, September 15, 2012

8 july 2004



താന്‍ എന്തൊക്കെയോ ആണ് എന്നഅതിനെക്കാള്‍
താന്‍ എന്തിനൊക്കെയോ ആണ് എന്നാ ബോധമാണ്
ഒരാള്‍ക്ക് ഉണ്ടാകേണ്ടത്.

ഓ൪മ്മകള്‍

എന്തുകൊണ്ടോ എന്റെ ബുദ്ധിക്ക് വല്ലത്തൊരു മരവിപ്പ് സംഭവിക്കാ൯ തുടങ്ങിയിരിക്കുന്നു.

ഓ൪മ്മകള്‍ പാഞ്ഞു
ഓടലോടോടല്‍
പിന്നിലേയ്ക്കെന്താ-
ണിത്ര വേഗേനവെ
ചന്തമില്ലത്രെ...
ശപിച്ച ദിക്കെത്ര?
ദിക്കുമുട്ടുമ്പോള്‍
പിടഞ്ഞുപോ൦ ചിത്ത൦.
ചത്ത ശാസ്ത്രങ്ങള്‍
ചതിച്ച ശാസ്ത്രങ്ങള്‍
അശുദ്ധ ജന്മങ്ങള്‍
പതിഞ്ഞ ശബ്ദങ്ങള്‍
പുറത്ത് കോലായില്‍
മരിച്ച് ശബ്ദങ്ങള്‍.

ഓ൪മ്മകള്‍ക്കെന്തേ-
തിരിച്ചു വന്നാലെ൯-
ഓമനാള്‍ പാ൪ക്കു൦
മല൪വനിയിങ്കല്‍
ഓ൪മ്മയേ...വന്നോ ഹോ!
ഓ൪മ്മയേ... വന്നോ!!
പോയിടല്ലേ നീ
പോയിടല്ലേ വരൂ.


തലേന്നു കുറിച്ചിട്ട മേല്പ്പറഞ്ഞ ആശയങ്ങള്‍ക്ക് ഒരു രൂപമുണ്ടാക്കാ൯ പ്രയാസപ്പെട്ടു. രൂപരഹിതമായ വരികളില്‍ നിന്നു൦ രക്ഷപ്പെടുക അപ്രാപ്യമായ കാര്യമായിരുന്നു. എങ്ങനെയോ രക്ഷയുടെ വക്കോള൦ എത്തി.

19 january 2004

ഓരോരുത്തരും അവനെക്കുറിച്ചു മാത്രം ചിന്തിക്കുന്നു. സ്വന്തം ലാഭം മാത്രം നോക്കുന്നു. അതിനുവേണ്ടി ആരെയും എവിടെവച്ചും എങ്ങനെയും സ്നേഹിക്കുന്നു. അപ്പോള്‍ സ്നേഹം എത്രയോ കപടം.


മനുഷ്യ൯ അവന്‍റെ പുതിയ മുഖത്തിന് പേരിട്ടു. കച്ചവട മനസ്ഥിതി അഥവ ബിസിനസ്സ് മെന്‍റാലിറ്റി. അവിടെ ആ൪ക്കും ആരെയും സ്നേഹിച്ചു വഞ്ചിക്കാം.


അങ്ങനെയിരിക്കെ ഒരു കഥ വിരിഞ്ഞു.
കഴുത്തുളുക്കിയവന്റെ കരിക്കുദാനം.

കഴുത്തുളുക്കിയ ഒരാള്‍ ക്ഷീണം മാറ്റാന്‍ കരിക്ക് വാങ്ങുകയും സ്ട്രോ ഇല്ലാത്തതിനാല്‍ അതിലെ പോയ ഒരു ഭിക്ഷക്കാരനു കൊടുക്കുകയും ചെയ്തു. ഉളുക്കിയ കഴുത്തുമായി ശരീരം തിരിച്ചു നടന്ന അയാള്‍ സമൂഹത്തിന്റെ ദുരവസ്ഥകള്‍ കാണാന്‍ വിധിക്കപ്പെടുകയാണ്. നേരെ കഴുത്തുള്ളപ്പോള്‍ അയാള്‍ ഒന്നും കണ്ടതുമില്ല, കാണാന്‍ ശ്രമിച്ചതുമില്ല. തിരിച്ചു ലോഡ്ജിലെത്തിയപ്പോള്‍ ഒരു നഗര ചാനല്‍ 'വേറിട്ട പരിപാടി' എന്ന പേരില്‍ നഗരത്തിലെ ഫ്രെഷായിട്ടുള്ള ചിലത് കാണിക്കുന്നെന്ന് അറിഞ്ഞു. താന്‍ കണ്ട ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് അയാള്‍ പ്രതീക്ഷിച്ചത്. അപ്പോള്‍ അതാ 'കഴുത്തുളുക്കിയവന്റെ കരിക്കുദാനം' എന്ന പേരില്‍ ക്യാമറ തന്റെ ചേഷ്ടകള്‍ ഒപ്പിയെടുത്തിരിക്കുന്നു.

വേദനയുടെ പാരമ്യത്തിലും അയാള്‍ക്ക്‌ ദു:ഖമോ നീരസമോ തോന്നിയില്ല.  ഒരുതരം ജഡത്വം.

29 june 2004


ഇനിയെന്‍ മഴക്കാലം
തുള്ളിയാല്‍ നീര്‍ത്തിട്ട
ചവറ്റു പായില്‍, റോഡില്‍
കാല്‍നനച്ചെത്തിയ
ചെരിപ്പുകള്‍.
വാര് ഞാന്‍ പൊട്ടിച്ചു
വച്ചെന്‍ അലമാരിയിങ്കല്‍
ഇനിയെന്റെ കാലുള്ള ചെരിപ്പുകള്‍,
മഴക്കാല സ്വപ്‌നങ്ങള്‍
അവിടെ ശേഷിക്കട്ടെ !!


ചില ചിന്തകള്‍ വളരെ നിര്മലമാണ്. അത്രയും തന്നെ  അപകടകരവും. ഇന്ന് ഞാന്‍ വേറിട്ട  വഴിയെ  ചിന്തിച്ചില്ല, വേറിട്ട വഴിയെ നടന്നതുമില്ല.